Thursday, November 29, 2012





കളര്‍ടോണ്‍
***************


ചത്ത ചിത്രശലഭങ്ങളെ
ഒട്ടിച്ചുവെച്ച ഒരു ബെര്‍ത്ത്‌ഡേ കേക്ക്
നടുക്ക് കത്തിച്ചുവെച്ച
അന്ധന്‍റെ പെരുവിരല്‍

പാളം മുറിച്ചു കടക്കുമ്പോള്‍
തീവണ്ടി പാഞ്ഞു കയറിയതിന്‍റെ
ആഘോഷം

വാക്ക് മഴുവായി
കണ്ണില്‍ പതിച്ചതിന്‍റെ
പ്രായശ്ചിത്തം

തടവറദാഹം
മൂത്രംകൊണ്ട് അറുത്തതിന്‍റെ
ക്ലാവ്പിടിച്ച ഓര്‍മകള്‍ക്ക്
ഒരു സെപ്പിയ കളര്‍ടോണ്‍

Wednesday, October 10, 2012

പുഴുക്കള്‍
**********

ഉപ്പു മാവിലെ പുഴു
വിറ്റാമിന്‍ ആണെന്ന്
മറിയകുട്ടി സര്‍

എന്നിട്ടും
നാല് ബീയിലെ
എബി വര്‍ഗീസ്

കണ്ണ് കുഴിഞ്ഞു
ചത്ത്‌ പോയത്
വിറ്റാമിന്‍റെ കുറവെന്നു
ഡ്രില്ല് മാഷ്‌
 
 


 
കുമ്പസാരം
***************

കോട്ടയത്തെ കേരള കോണ്‍ക്രസു പോലെ
പതിനാലു തവണ അവളും ഞാനും
അടിച്ചു പിരിഞ്ഞിട്ടുട്
സഭ പിതാക്കാന്‍മാരുടെ മദ്യസ്തതയില്‍
അനുഗ്രഹിക്കപ്പെട്ട ലെയനങ്ങളിലെല്ലാം
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ
അവള്‍ സന്തതികളെ പെറ്റുകൂട്ടി
പരിശുദ്ധ സഭയെ പരി പോഷിപ്പിച്ചു


എന്നിട്ടും അവരെന്നെ ഈ തെമ്മടികുഴിയില്‍
കൊണ്ട് തള്ളിയല്ലോ കര്‍ത്താവെ....

Sunday, September 30, 2012

ഒരു ദിവസം
*************
നാല്‍കവലയിലെ ടാര്‍ റോഡില്‍
കുമ്മായം കൊണ്ട് വരച്ചിട്ടിരുന്ന
ഓംകാരവും നക്ഷത്രവും
ഇരുട്ട് പരന്നപ്പോഴേക്കും
ശത്രുക്കളായി
കൊച്ചിയില്‍ നിന്നും
ആലപ്പുഴ വഴി വന്ന
കണ്ടയ്നെര്‍ ലോറികള്‍

ചോരക്കു മുകളിലൂടെ പാഞ്ഞു
നാട്ടു വഴികളിലേക് ഊളയിട്ടു

വെളുപ്പിനെ
പത്രകെട്ടുമായി വന്ന
വാസുവേട്ടന്‍റെ സൈകിള്‍
സ്വന്തം അനിന്തരവന്‍ സുരേഷിന്‍റെ
ഡെഡ് ബോഡിയില്‍ തട്ടി പഞ്ചര്‍ ആയി

വായനശാലയില്‍ പാര്‍ടി പത്രം കിട്ടാതെ
ഉത്തമനും കണാരനും രവിയും
മഴ പെയുന്ന വഴിയിലേക് ഇറങ്ങി നടന്നു ....
 
*******************************
 
പട്ട്
*****

മുറ്റത്തു ഉണങ്ങാന്‍ ഇട്ടിരുന്ന
മല്‍ മല്‍ കോണകം
പെരുമഴയത്ത് നനഞ്ഞഒലിച്ച്
വാതിലില്‍ മുട്ടി

തല തുവര്‍താതെ
തല ഉയര്‍ത്താതെ
അകത്തു കയറി
മദ്യപിച്ചു എത്തുന്ന
വിമുക്ത ഭടനെ പോലെ
ഭാര്യ കാണാതെ വീടിന്‍റെ
മൂലയ്ക്ക് പതുങ്ങി ഇരുന്നു

നാലാം ദിവസം
വീട് ഉപേക്ഷിച്ചു
കാശിക്കു പോയ കോണകം
ഇപ്പോള്‍
കട്ടപ്പനക്കടുത്തു
യോഗ ക്ലാസ് നടത്തുന്നു
ദിവ്യ ദര്‍ശനം നല്‍കുന്നു

സന്താന ലബ്ധിക്കും
ഉത്തേജനത്തിനും
പട്ടു കോണകം
മുഖ്യ വഴിപാടു
*******************
  
 
സ്ഥിതി
**********

കരിം ചൂരല്‍ മുള്ളുകൊണ്ട്
നാക്കിലെഴുതിയ മൂത്ത തെറികള്‍
കാച്ചി രാകി മൂര്‍ച്ച കൂട്ടി
അമ്പില്‍ കുത്തി അസ്ത്രമാക്കി
കണ്ണില്‍ എയ്യും ഞാന്‍

നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ
വളഞ്ഞു പോയെന്നു
ഇങ്ങനെ മുടിഞ്ഞു പോയെന്നു
നാട്ടെല്ലോടിഞ്ഞു പോയെന്നു
********************
 
വാലുമാക്രികള്‍
****************
കടം വാ‍ങ്ങിയ
സൗഹൃദങ്ങള്‍ക്ക്
ഇപ്പോള്‍ തലയില്ല
കടം തന്നവര്‍ക്ക്
നൂറു തല

ഇപ്പോള്‍
നരകത്തിനു മുകളില്‍
നൂല്‍ പാലങ്ങളില്ല
ടോള്‍ അടച്ചു
രശീത്‌ വാങ്ങി
ഹൈ വേ വഴി പോകണം

നീല തിമിന്ഗലം
ചൂണ്ടയില്‍ കൊത്തുന്നില്ല
വലയില്‍ കുരുങ്ങാതെ
ഉടല്‍ ചുരുക്കി
നെത്തോലികള്‍
അമീബയായി

പാട്ട കാലാവധി കഴിഞ്ഞ ആകാശം
വാലുമാക്രികള്‍
മറിച്ചുവിറ്റു

Sunday, August 26, 2012

വിശ്വാസം അതല്ലേ എല്ലാം

ഞാനും സഖാവും കൂടി
വേങ്ങാട് ഊര്‍പ്പള്ളി വഴി
ചെഗുവേര നഗറില്‍ എത്തിയപ്പോള്‍
മുത്തപ്പന്‍ കോവിലില്‍
നേര്‍ച്ച തോറ്റം
അവിടെ ഇറങ്ങി
കാണിക്കയിട്ട്
പ്രസാദം വാങ്ങി
സഖാവ്
ചുവന്ന പൂവ് ഒരെണ്ണം
ചെവിയില്‍ തിരുകി

തുടര്‍ന്നുള്ള യാത്രക്കായി
ഷെവര്‍ലേ കാറിന്‍റെ ഡോര്‍
ടപ്പേന്നടഞ്ഞു

Monday, August 20, 2012

അച്ചടക്കം



അച്ചടക്കമെന്നാല്‍
വര്‍ധിച്ച ശബ്ദത്തോടെ
പുറത്തേക് തള്ളി വരുന്ന
കീഴ്ശാസ്വങ്ങളെ
ഒരുതരം
വാക്വം ബലതന്ത്രം ഉപയോഗിച്ച്
ഉള്ളിലേക്ക് വലിച്ചു
അമര്‍ത്തി വയ്കുക
എന്നതാണെന്ന് അവര്‍ പണ്ട്
രാത്രി ക്ലാസുകളില്‍
പഠിപ്പിച്ചിട്ടുണ്ട്

ഉള്ളില്‍ നിന്ന് തികട്ടി വരുന്ന
വെടിചില്ലുകളെ
തോന്നലുകളുടെ ശവപറമ്പില്‍
സംസ്കരിചിട്ടൊണ്ട്

അച്ചടക്കമെന്നാല്‍
അടക്കമില്ലാത്ത
തെറിച്ച വാക്കുകളെ
വായില്‍ കടിച്ചമര്‍ത്തി
ചവച്ചു പതം വരുത്തി
ഒച്ചയില്ലാതെ വിഴുങ്ങണം

അള്‍സര്‍ ബാധിച്ച
ആമാശയത്തില്‍ കിടന്നു
അച്ചടക്കം പുളിച്ചു പൊങ്ങും

ഒരു കീഴ് ശാസ്വമായി
വെളിപ്പെടും

സഖാവേ
വിത്ത് എന്നാ അച്ചടക്കത്തെ
ലെംഘിച്ചപ്പോഴാണ് മരമുണ്ടായത്‌

Sunday, August 19, 2012

നാല് കവിതകള്‍

നാല് കവിതകള്‍
 
തത്ത
-----------
കൈ നോട്ടക്കാരന്‍റെ തത്ത
ഒരിക്കലും അതിന്‍റെ ഭാവിയിലേക്
പറന്നു പോകാത്തത് പോലെയാണ്
ചില ഫെമിനിസ്റ്റുകള്‍

മകളുടെ അഡ്മിഷന്‍റെ
കാര്യവുമായി ബെന്‍ധപെട്ട്
ചില മീറ്റിങ്ങുകളില്‍ നിന്ന്

പെട്ടന്ന് ഇറങ്ങി പൊയ്കളയും

ചിലപ്പോള്‍ അതെ സ്പീഡില്‍
കയറി വന്നു
കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യ ഭാവനേ എന്ന് പാടിക്കളയും
************************************

കറുത്ത മഴവില്ലുകള്‍
--------------------------
ഒരു പക്ഷെ
ഏഴായിരം വര്‍ണങ്ങളില്‍
പുഞ്ചിരിക്കേണ്ടിയിരുന്ന
ഞങ്ങടെ മക്കളെയാണ് നിങ്ങള്‍
ഇരുട്ടിന്‍റെ അസ്ത്ര മൂര്‍ച്ച അളക്കാന്‍
കൊന്നു തിന്നത്
മൂവര്‍ണ കൊടി നല്‍കി
മൂഞ്ചിച്ചത്
**********************************
ആഗസ്റ്റ്‌ 15
--------------
പണ്ട് നമ്മള്‍
ഭാരതീയരുടെ
നെഞ്ചില്‍ ചവുട്ടിയ
അതെ ബൂട്ടുകള്‍
തൂക്കിലേറ്റിയ അതെ കൈയുകള്‍
ഒരു കസേരക്കാലിനെ നോക്കി
ചിട്ടയായി അടിവച്ചു നീങ്ങുകയാണ്

തോട്ടിപ്പണികാരനും
കൂലിപ്പണികാരനും
ഞങ്ങള്‍
നൂറ്റിപത്തുകോടി
നാല് നെല്മണികതിരിനെ
കുരലിലക്കാന്‍
അതിരാവിലെ
ഓട്ടം തുടങ്ങി
**********************
ബാല്യം
--------
മഴയില്‍ പനിച്ചുറങ്ങുമ്പോള്‍
മേല്കൂരയുടെ വിടവിലൂടെ
തുറന്ന വായിലേക് വീണ
ഒരു തുള്ളി വെള്ളം

ഒളിച്ചു കളിച്ചപ്പോള്‍
ചന്തിക്ക് കടിച്ച
ഒരു കട്ട്ഉറുമ്പിന്‍
നീറ്റല്‍

ഉപ്പു തൊട്ട ഒരു വാളന്‍ പുളി
നാല് പൊട്ടാസ്
ചാമ്പക്കാ കടലാസ്സു തോണി
ഓലക്കാല്‍ പമ്പരം

മുട്ടിലെ കരിയാത്ത മുറിവ്
ബട്ടണില്ലാത്ത നിക്കര്‍

ഞാനും ഒരിക്കല്‍  സംബന്നനായിരുന്നു
***************************************




Saturday, August 11, 2012

പ്രണയനോവ്‌

ആകാശത്ത്
കല്ല്‌ പെന്‍സില്‍ കൊണ്ട്
ഹൃദയം വരക്കണം


ഹൃദയത്തില്‍
കാര മുള്ളുകൊണ്ട്
മറവി കുറിക്കണം


സ്വന്തം കബന്ധത്തിനു ചുറ്റും
നിര്‍വികാരതയുടെ 
പേറ്റുനോവ്കാണണം