Tuesday, July 14, 2015

തുണി


..........
അലക്കുകല്ലിൽ
തലതല്ലിപ്പിഞ്ചിപ്പോയതാണു
നീയൊരിക്കൽ വാരിപ്പുണർന്ന ഞാൻ
രാസലായനികളിൽ ശ്വാസം മുട്ടിയിട്ടും
നിന്റെ വിയർപ്പും ഗന്ധവും
വിട്ടുപോകാനാവുന്നില്ല
പഴന്തുണി കെട്ടിലിരുന്ന്
നിന്റെ കണ്ണീർ നനവുകൾ
ഒരാദ്യരാത്രിയുടെ ചിരി കേൾക്കുന്നുണ്ട്‌.

തടസ്സം ............


കവിതയിൽ
വേശ്യ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു മുല്ലപ്പൂമാല മഴയിൽ കുതിർന്ന്
ദുർഗ്ഗന്ധം പരത്തും
തെരുവ്‌ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു തേങ്ങൽ വ ന്നെന്റെ
കണ്ണിൽക്കുത്തും
കവിതയിൽ കാമുകി
എന്നെഴുതിയാൽ
ഒരു കരിവണ്ടുവ ന്നെന്റെ
വിളക്കു കെടുത്തും
രാഷ്ട്രം എന്നോ സ്വാതന്ത്ര്യം എന്നോ
എഴുതുമ്പോഴെല്ലാം കൈകളിൽ
ഒരുതരം വിറയൽ വരും
യുദ്ധം.കുഞ്ഞുങ്ങൾ.
പൂവ്‌.പ്രാവ്‌.സമാധാനം
എന്നൊക്കെ എഴുതാൻ തുടങ്ങിയാൽ
ചില ജാമ്യതീയരൂപങ്ങൾ വ ന്നെന്നേ
പേടിപ്പെടുത്തും
കവിതയിൽ
പൗരുഷം എന്നെഴുതുമ്പോഴൊക്കെ
ഉണരാത്ത ഒരു തേരട്ട
എന്റെ ഉള്ളിൽകിടന്ന് പുളയ്ക്കും

Thursday, May 14, 2015

രാഹത്‌

രാഹത്‌
..............
സ്റ്റേഡിയത്തിൽ
ഒരു പകിസ്താനി എന്റെ രാജ്യത്തെ
ക്രിക്കറ്റിൽ തോൽപിക്കുന്നു.
എന്റെയുള്ളിൽ
തോക്കുകൾ രൂപംകൊള്ളുന്നു.
നുസ്രത്‌ ഫ ത്തേഹ്‌ അലി ഖാൻ
ഉച്ചസ്തായിയിൽ നിലാവിനെ തൊടുന്നു
അതിർത്തികൾ മാഞ്ഞുപോകുന്നു.
തോക്കുകൾ തഡ്ജ്ജലം നദിയിലെ
പരൽമീനുകൾ കൊത്തിതിന്നുന്നു.
(രാഹത്‌ = സമാധാനം)

Tuesday, November 18, 2014

കണക്ക്

കണക്ക്
-----------

ഒന്നുമുതൽ പൂജ്യം വ രെയുള്ള ഗണിതംകൊണ്ട്‌ 
ഈ ദുനിയാവാകെ
കൂട്ടികിഴിക്കാമെന്നിരിക്കെ
കണക്കുപുസ്തകത്തിൽ
xഉംy ഉം കുറെ ആങ്ക്ലിക്കൻ ഇക്ക്വ്ഷനുകളും
കടന്നുകൂടിയ തോടെ -
ഞാൻ പടിപ്പുപേക്ഷിച്ചു.

===========================


സുഹൃത്തെ
തലമുറകളായി ഞങ്ങൾ
അടിമകളാണു
എന്റെ രാജ്യത്തിന്റെ
അഖണ്ഡതയും അഭിമാനവും 
കാത്തുസൂക്ഷിക്കുന്നതിനൊപ്പം
ഞങ്ങൾ ഞങ്ങളുടെ പാരമ്പര്യവും
കാത്തു സംരക്ഷിക്കും
മഹത്തായ അടിമവംശത്തിലെ
ക്ലാ ക്ലാ.. ക്ലി ക്ലി
വിഭാഗത്തിൽപെട്ട ഞങ്ങൾ
ഇപ്പോൾ സംഘടിത അടിമകളാണു.
അതുകൊണ്ടുതന്നയാണു
അസംഘടിതരായ ചില ഓൾഡ്‌ സ്ലേവുകൾ
വെയിലത്തു നിൽകുമ്പോൾ
ഞങ്ങൾ കാറിതുപ്പുന്നത്‌
എതുരാജവു ഭരിച്ചാലും
ഞങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയിൽ ഞാന്നു കിടക്കും
കാരണം
ഞങ്ങളിൽ ചിലർ
പഴയ ഉടമകളുടെ മക്കൾ ആണ ല്ലോ.
======================================

ഒരു ദിവസ്സം 
=========

ഒരു ദിവസ്സം
മരുഭൂമിയിൽ
പ്രണയം പേമാരിയായ്‌ പെയ്യും
ആ ദിവസ്സം
മോട്ടാർ ഷെല്ലുകൾ
തൊടുത്തവ നെ തേടി
മടങ്ങി പോകും.

കവിതകൾ ....കവിതകൾ ....കവിതകൾ ....

സഹയാത്രികൻ
------------------------
എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനും
നോർത്ത് റയിൽവേ സ്റ്റേഷനും തമ്മിൽ 
എപ്പോഴും മാറിപ്പോകുന്ന
ഒരു ചെങ്ങന്നൂർ കാരനായിരുന്നു
ഇക്കുറി എന്റെ സഹയാത്രികൻ
കോട്ടയം മുതൽ അയാൾ വല്ലാതെ
അസ്വസ്ഥനായിരുന്നു ഈ വണ്ടി
സൗത്തിലോ അതോ നോർത്തിലോ
ഒടുക്കം സൗത്തിലിറങ്ങി
നെടുമ്പാശ്ശേരിയിലേക്ക് വണ്ടിപിടിക്കുന്നതിനിടയിൽ
അയാൾ ഇത്രയും കൂടി പറഞ്ഞു
അടുത്ത തവണ അമേരിക്കയിൽ നിന്നും
ആകാശ മാർഗേണ ആറന്മുളയിൽ ഇറങ്ങി
ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ടിനു കൂടണം
ഞാൻ നെഞ്ചുരുകി പ്രാർഥിച്ചു
ഹെന്റെ ആറന്മുള ഭഗവാനെ
ചെങ്ങന്നൂർ ദേവിയെ തൃപ്പൂത്താക്കല്ലേ ....
---------------







സ്പീഡ് 



നൂറു മൈൽ സ്പീഡിൽ പയ്യൻ
ബൈക്കിൽ പാഞ്ഞപ്പോൾ. yo..yo
അതേ വേഗത്തിൽ
ആംബുലൻസിൽ ആശുപത്രിയിലേക്ക്കുതിച്ചപ്പോൾ അയ്യോ..അയ്യോ

============================================



Thursday, November 29, 2012





കളര്‍ടോണ്‍
***************


ചത്ത ചിത്രശലഭങ്ങളെ
ഒട്ടിച്ചുവെച്ച ഒരു ബെര്‍ത്ത്‌ഡേ കേക്ക്
നടുക്ക് കത്തിച്ചുവെച്ച
അന്ധന്‍റെ പെരുവിരല്‍

പാളം മുറിച്ചു കടക്കുമ്പോള്‍
തീവണ്ടി പാഞ്ഞു കയറിയതിന്‍റെ
ആഘോഷം

വാക്ക് മഴുവായി
കണ്ണില്‍ പതിച്ചതിന്‍റെ
പ്രായശ്ചിത്തം

തടവറദാഹം
മൂത്രംകൊണ്ട് അറുത്തതിന്‍റെ
ക്ലാവ്പിടിച്ച ഓര്‍മകള്‍ക്ക്
ഒരു സെപ്പിയ കളര്‍ടോണ്‍

Wednesday, October 10, 2012

പുഴുക്കള്‍
**********

ഉപ്പു മാവിലെ പുഴു
വിറ്റാമിന്‍ ആണെന്ന്
മറിയകുട്ടി സര്‍

എന്നിട്ടും
നാല് ബീയിലെ
എബി വര്‍ഗീസ്

കണ്ണ് കുഴിഞ്ഞു
ചത്ത്‌ പോയത്
വിറ്റാമിന്‍റെ കുറവെന്നു
ഡ്രില്ല് മാഷ്‌
 
 


 
കുമ്പസാരം
***************

കോട്ടയത്തെ കേരള കോണ്‍ക്രസു പോലെ
പതിനാലു തവണ അവളും ഞാനും
അടിച്ചു പിരിഞ്ഞിട്ടുട്
സഭ പിതാക്കാന്‍മാരുടെ മദ്യസ്തതയില്‍
അനുഗ്രഹിക്കപ്പെട്ട ലെയനങ്ങളിലെല്ലാം
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ
അവള്‍ സന്തതികളെ പെറ്റുകൂട്ടി
പരിശുദ്ധ സഭയെ പരി പോഷിപ്പിച്ചു


എന്നിട്ടും അവരെന്നെ ഈ തെമ്മടികുഴിയില്‍
കൊണ്ട് തള്ളിയല്ലോ കര്‍ത്താവെ....